
وَحَمَلَ خَالِدُ بْنُ الْوَلِيدِ حَتَّى جاوزهم، وسار لجبال مُسَيْلِمَةَ وَجَعَلَ يترقَّب أَنْ يَصِلَ إِلَيْهِ فَيَقْتُلَهُ، ثمَّ رجع ثمَّ وقف بين الصَّفين ودعا الْبِرَازِ، وَقَالَ: أَنَا ابْنُ الْوَلِيدِ الْعَوْدِ، أَنَا ابْنُ عَامِرٍ وَزَيْدِ، ثمَّ نَادَى بِشِعَارِ الْمُسْلِمِينَ - وَكَانَ شِعَارُهُمْ يَوْمَئِذٍ يَا محمَّداه - وَجَعَلَ لَا يَبْرُزُ لَهُمْ أَحَدٌ إِلَّا قَتَلَهُ، وَلَا يَدْنُو منه شئ إِلَّا أَكَلَهُ (البداية والنهاية ت التركي ٩/٤٦٩ — ابن كثير (ت ٧٧٤)
☞മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽ വലീദ് (റ) മുന്നേറി. മാഹൻ വിളിച്ച് പറഞ്ഞു. "ഞാൻ വലീദിൻ്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". ശേഷം ആ യുദ്ദത്തിൽ മുസ്ലിം പക്ഷം അവരുടെ അടയാളമായി വിളിച്ചിരുന്ന വാക്ക് മഹാൻ വിളിച്ചുപറഞ്ഞു. "യാ മുഹമ്മദാഹ്" എന്നതായിരുന്നു മുസ്ലിംകളുടെ ആ യുദ്ധത്തിലെ പോർവാക്ക്. അത് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തിക്കൊ ണ്ടിരിക്കുകയും ചെയ്തു (അൽബിദായത്തുവന്നിഹായ 9/469)