
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ ءَامَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ [المائدة : ٥٥]
തീർച്ചയായും നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം മുറപോലേ നിലനിർത്തുന്നവരും സകാത്ത് നൽകുന്നവരുമായ വിശ്വാസികളാണ്.
وَمَن يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ ءَامَنُوا فَإِنَّ حِزْبَ اللَّهِ هُمُ الْغَالِبُونَ )
വല്ലവനും അല്ലാഹുവെയും അവൻറെ ദൂതനെയും, സത്യവിശ്വാസികളെയും സഹായികളായി സ്വീകരിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹുവിൻറെ കക്ഷി തന്നെയാണ് വിജയം നേടുന്നവർ
ഈ ആയതിനെ പ്രശസ്‌ത മുഫസ്സിർ ഇമാം അബൂ ഹയ്യാൻ (റ) വിശദീകരിക്കുന്നു.
وظاهِرُ قَوْلِهِ: وَالَّذِينَ آمَنُوا عُمُومُ مَن آمَنَ مَن مَضَى مِنْهُمْ وَمَن بَقِيَ قَالَهُ الحَسَنُالبحر المحيط في التفسير ٣٠٠/٤ أبو حيان الأندلسي
വിശ്വാസികൾ സഹായിയാണ് എന്നതിൻ്റെ പരിധിയിൽ കഴിഞ്ഞു പോയ മഹാന്മാരും അവശേഷിക്കുന്നവരും ഉൾപ്പെടുമെന്നതാണ് ഈ ആയത്തിന്റെ പ്രത്യക്ഷ്യാർത്ഥം തന്നെ! ഹസനുൽ ബസ്വരി(റ) ഇത് പറഞ്ഞിട്ടുണ്ട്. (തഫ്‌സീർ ബഹ്റുൽ മുഹീത്വ:4/300)
അല്ലാഹു ഖുർആനിൽ നിങ്ങളുടെ സഹായിയാണെന്ന് പറഞ്ഞ റസൂലിനെയും സത്യവിശ്വാസികളെയും ജീവിതം മരണം എന്ന് വേർതിരിച്ചു ശിർക്കും കുഫ്റും ആക്കിയത് വഹാബികളാണ്.