ഇമാം ശാഫിഈ(റ) തന്റെ പ്രസിദ്ധമായ ഗ്രന്ഥം ‘ഉമ്മിൽ’ എഴുതുന്നു:
وأُحِبُّ لَوْ قُرِئَ عِنْدَ القَبْرِ ودُعِيَ لِلْمَيِّتِ [الأم للإمام الشافعي: ٣٢٢/١[
“ഖബറിന്റെ ചാരത്തു വെച്ച് ഖുർആൻ ഓതുകയും മയ്യിത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.” (അൽ ഉമ്മ്:1/322)
ഇമാം നവവി(റ) തന്റെ ഹദീസ്ഗ്രന്ഥമായ രിയാളുസ്സ്വാലിഹീനിലും ഫിഖ്ഹിന്റെ ഗ്രന്ഥംശറഹുൽ മുഹദ്ദബിലും എഴുതുന്നു.
قال الشافعي رحمه الله: ويُستحب أن يُقرأ عنده شيء من القرآن وإن ختموا القرآن عنده كان حسنا ]المجموع شرح المهذب ٢٩٤/٥] [رياض الصالحين :٣٧٠[
ഇമാം ശാഫിഈ(റ) പറഞ്ഞു. ഖബറിനു ചാരെ ഖുർആ നിൽ നിന്നൽപ്പം ഓതൽസുന്നത്താണ്. ഇനി അവിടെവെച്ച് ഖുർആൻമുഴുവൻ ഖത്മ് ചെയ്യുകയാണെങ്കിൽ അത് ഏറ്റവുംനല്ലകാര്യമാണ്. (രിയാളുസ്വാലിഹീൻ:370)
ഇത്ര വ്യക്തമായി മരണപ്പെട്ടവർക്ക് ഖുർആൻ ഓതിയാൽ അത് ഉപകരിക്കുമെന്നു പറഞ്ഞ ഇമാം ശാഫിഈ(റ) ഇതിനു നേരെ വൈരുദ്ധ്യം പറയില്ല എന്നത് ഏതൊരാൾക്കും ചിന്തി ക്കാവുന്നതേയുള്ളൂ... എന്നാൽ ബിദ്അതുകാർ അവർക്കാവശ്യമുള്ള ഭാഗങ്ങൾ മാത്രം കട്ടു പ്രചരിപ്പിച്ചും ദുർവ്യാഖ്യാനിച്ചും ജനങ്ങളെ വഞ്ചിക്കാറാണ് പതിവ്. അതിനായി എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു ഉദ്ധരണിയാണ് ഹാഫിള് ഇബ്നു കസീര്‍തന്റെ തഫ്സീറില്‍ (സൂറ:അന്നജ്മിലെ:39) സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്ന വരികള്‍. അതായത് ഖുർആനിലെ (وأن ليس للإنسان إلاّ ما سعى-النجم:39) “മനുഷ്യനിക്ക് അവന്‍ സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ ഒന്നല്ലാതെ ഉടമാവകാശമില്ല” എന്നര്‍ത്ഥം വരുന്ന ഒരു ആയത്താണത്. ഈ ആയത്ത് തെളിവാക്കിക്കൊണ്ട് ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അവരി ലേക്ക് അത് എത്തുകയില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് അങ്ങിനെ ഖുര്‍ആന്‍ പാരായണം ചെയ്ത് ദാനം ചെയ്യല്‍ ബിദ്അത്താണെന്നും മയ്യിത്തിനു അതുകൊണ്ട് ഒരു ഉപകാ രവും ലഭിക്കു കയില്ലെന്നുമാണ് ഇമാം ശാഫിഈ(റ) പറഞ്ഞി ട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് പുത്തന്‍വാദികള്‍ ജനങ്ങ ളെ തെറ്റുദ്ധരി പ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്..
എന്നാല്‍ എന്താണ് ഇമാം ശാഫിഈ(റ) യഥാർത്ഥത്തിൽ പറഞ്ഞതെന്ന് നമുക്ക് പരിശോധിക്കാം.
ഇമാം ശാഫിഈ(റ)യോ മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളോ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെ ടുന്ന ഖുര്‍ആന്‍കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കു കയില്ലെന്നോ അവര്‍ക്ക് ഫലം ചെയ്യുകയില്ലെന്നോ പറഞ്ഞി ട്ടില്ല. മറിച്ച് മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നു തന്നെയാണ് ശാഫിഈ ഇമാം പഠിപ്പിച്ചതും ശാഫിഈ മദ്ഹബ് പഠിപ്പിക്കുന്നതും. പിന്നെ അവിടെയുള്ള വിഷയം കര്‍മ്മശാസ്ത്ര മദ്ഹബുകളിലെ വൈവിധ്യമായ വീക്ഷണ വ്യത്യാസമാണ്. നമുക്കത് പരിശോധിക്കാം.
يقول الحافظ الإمام المفسر قاضي القضاة تقي الدن السبكي رحمه الله: والمشهور عن الإمامين مالك والشافعي عدم وصول القرآن إلى الميت، وعن الإمام أبي حنيفة وأحمد رضي الله عنهم وصوله. • قضاء الأرب في أسئلة حلب:ص/457 للسبكي رحمه الله-756هــ، • شرح الصدور بشرح حال الموتى والقبور:ص/310)للحافظ السيوطي-• الفوز العظيم في لقاء الكريم:ص/122) للحافظ السيوطي-911هــ.
മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖു ര്‍ആനിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്ന വിഷയ ത്തില്‍ ഇസ്ലാമിലെ നാലു മദ്ഹബുകള്‍ക്കിടയില്‍ രണ്ട് വീക്ഷണമാണുള്ളത്. ഒന്നാമത്തെ വീക്ഷണം ഒരു വ്യക്തി ഒരു മരണപ്പെട്ടവ്യക്തിയേയോ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന വ്യക്തി യേയോ ഉദ്ധേശിച്ച് താന്‍പാരായണം ചെയ്യുന്ന ഖുര്‍ആനിന്റെ പ്രതിഫലത്തെ ദാനം ചെയ്യലിനെ കരുതി ക്കൊണ്ട് പാരായ ണം ചെയ്താല്‍ തന്നെ മയ്യിത്തിലേക്ക് ആ പ്രതിഫലം ചേരും എന്നാണ്. ഈ അഭിപ്രായമാണ് ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്മദ് ബ്നുഹമ്പല്‍(റ)വും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇമാം ശാഫിഈ (റ)യും ഇമാം മാലിക്ക്(റ)യും പഠിപ്പിച്ചത് അങ്ങിനെ മരണപ്പെട്ടവരെ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരെ കരുതി പാരായണം ചെയ്തു എന്നതുകൊണ്ട് മാത്രം മരണപ്പെട്ടവരിലേക്ക് ചേരില്ല എന്നുമാണ്. ഇക്കാര്യം മാഹാ നായ ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കി(റ) തന്റെ (ഖളാഉല്‍ അറബി ഫീഅസ്ഇ ലത്തി ഹലബ്/പേജ്: 457) ലും മറ്റു ഇമാമുകള്‍ അവരുടെ കിത്താബുകളിലും വ്യക്തമാക്കിയതാ യി കാണാം. ഹാഫിളു സ്സുയൂത്വീ(റ) പറഞ്ഞത്: സലഫുകളില്‍ ഭൂരി ഭാഗവും മൂന്ന് മദ്ഹബിന്റെ ഇമാമുകളും പറഞ്ഞിട്ടുള്ളത് മരണപ്പെട്ട വരിലേക്ക് ഖുര്‍ആനിന്റെ പ്രതിഫലം ചേരും എന്നാണ്. ഇമാം ശാഫിഈ(റ) ചേരില്ലെന്നു പറഞ്ഞിട്ടുള്ളത് ഹാഫിളുസ്സുയൂത്വി (റ)വിൻറെ (ശറഹുസ്സ്വുദൂര്‍ :പേജ്/310)ലും, തന്റെ (അല്‍ഫൗസുല്‍ അളീം ഫീലിഖാഇല്‍ കരീം:പേജ്/122) ലും പറയുന്നതായി കാണാം.
അഥവാ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുമോഇല്ലയോഎന്നചര്‍ച്ചയും തര്‍ക്കവുമല്ല ഇവിടെയുള്ളത് മറിച്ച് പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്റെ തുല്യമായ പ്രതിഫലം മയ്യിത്തിലേക്ക് ചേരണ മെങ്കില്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പഠിപ്പിക്കു കയാണ് ഈ ഇമാമുകള്‍.
ഇമാം ശാഫിഈ(റ)യും ഇമാം മാലിക്ക്(റ)യും പറയു ന്നത്: "മയ്യിത്തിനെ കരുതി പാരായണം ചെയ്തത് കൊണ്ട് മയ്യിത്തി ലേക്ക് പ്രതിഫലം എത്തില്ല. കാരണം പാരായണം ചെയ്തതിന്റെ പ്രതിഫലം പാരായണം ചെയ്ത വ്യക്തിക്കാണ്. അതാണ് വിശുദ്ധ ഖുര്‍ആനില്‍ "മനുഷ്യനു അവന്‍ ചെയ്തത ല്ലാതെ ഇല്ല" എന്ന് പഠിപ്പിച്ചത്. ഇമാം ശാഫിഈ(റ) പഠിപ്പിച്ച ഈ ആശയം തന്നെയാണു ശാഫിഈ മദ്ഹബും. ശാഫിഈ മദ്ഹബിലെ പില്‍കാല ഇമാമുകളില്‍ ചിലര്‍ പാരായണം ചെയ്തു ദാനം ചെയ്താല്‍ തന്നെ മരണപ്പെട്ടവരിലേക്ക് ചേരും എന്നുംപറഞ്ഞിട്ടുണ്ട്.
ഏതായാലും ഖുര്‍ആന്‍ പാരായണം കൊണ്ട്ഉപകരിക്കുയില്ലെന്ന് ഇമാം ശാഫിഈ(റ)യോ ശാഫി ഈ മദ്ഹബോ മറ്റു മദ്ഹബുകളോ പറഞ്ഞിട്ടില്ല. അക്കാര്യം മഹാനായ ഇമാം നവവി(റ)യടക്കമുള്ള ശാഫിഈ മദ്ഹ ബിലെ പൂര്‍വ്വീകരായ ഇമാമുകള്‍ വിശദീകരിച്ചതായി കാണാം. അതോടൊപ്പം ഇമാമുകള്‍ ഒരു കാര്യവുംകൂടി പഠിപ്പിച്ചിട്ടുണ്ട്. അഥവാ പരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ തുല്യമായ കൂലി മരണപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ വേണ്ടി തുല്യമായ പ്രതിഫ ലത്തെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും അതു അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ദുആചെയ്യുകയും വേണമെന്നാണ്. അങ്ങനെ ചെയ്താൽ അത് മയ്യിത്തിന് ഉപകരിക്കുമെന്നതിൽ തർക്കമില്ല.
മറിച്ച് ഹനഫീ മദ്ഹബിലും ഹമ്പലീ മദ്ഹബിലും മരണപ്പെട്ടവരെ കരുതി പാരായണം ചെയ്താല്‍ തന്നെ പ്രതിഫലം ലഭിക്കും എന്നാണു പഠിപ്പിച്ചിട്ടുള്ളത്. ആ ഒരു വ്യത്യാസമാണ് ഈ വിഷയത്തിലുള്ളത്. നമുക്ക് ഈ കാര്യം വ്യക്തമായി ഇമാമുകള്‍ പറഞ്ഞ ഉദ്ധരണികളിലേക്കു കടക്കാം.
ഷാഫിഈ മദ്ഹബിലെ ഏറ്റവും പ്രമുഖ ഇമാമുക ളില്‍പെട്ട ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നു ഹജരില്‍ ഹൈത്തമി(റ) തന്റെ ഏറ്റവും അവലംബ യോഗ്യ മായഗ്രന്ഥം "തുഹ്ഫതുൽ മുഹ്താജിൽ" പറയുന്നത് കാണുക:
حَمَلَ جَمْعٌ عَدْمَ الْوُصُولِ الَّذِي قَالَ عَنْهُ الْمُصَنِّفُ فِي شَرَحِ مُسْلِمٍ أَنَّهُ مَشْهُورُ الْمَذْهَبِ عَلىَ مَا إِذَا قُرِأَ لاَ بِحَضْرَةِ الْمَيِّتِ وَلَمْ يَنْوِ الْقَارِئُ ثَوَابَ قِرَاءَتِهِ لَهُ أَوْ نَوَاهُ وَلَمْ يَدْعُ لَهُ. ... قَالَ ابْنُ الصَّلاَحِ رحمه الله: وَيَنْبَغِي الْجَزْمُ بِنَفْعِ أَللهم أَوْصِلْ ثَوَابَ مَا قَرَأْنَاهُ أَيْ مِثْلَهُ فَهُوَ الْمُرَادُ. (تُحْفَةُ الْمُحْتَاجِ لِابْنِ حَجَرِ الْهَيْتَمِيِّ رحمه الله :7/74)
മഹാനായ ഇമാം നവവി(റ) തന്റെ "ശറഹുമുസ്ലിമി"ല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം മയ്യി ത്തിലേക്ക് ചേരുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ വീക്ഷണം എന്ന് പറഞ്ഞത് മയ്യിത്തിന്റെ സമീ പത്ത് വെച്ച് പാരായണം ചെയ്യപ്പെടാതിരിക്കുകയും, പാരായ ണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് വേണ്ടി കരുതാ തിരിക്കുകയും അല്ലെങ്കില്‍ കരുതി, പക്ഷെ ദുആ ചെയ്യാതി രിക്കുകയും ചെയ്യുന്നതിന്റെ മേലിലാണ് ഒരു കൂട്ടം ഇമാമുകള്‍ ചുമത്തിയത്. തുടര്‍ന്ന് ഇബ്നുഹജർ(റ) പറയുന്നു: ഇമാം ഇബ്നുസ്സ്വലാഹ്(റ)പറഞ്ഞിട്ടുണ്ട്. “അല്ലാഹുവേ ഞാന്‍ പാരാ യണം ചെയ്തതിന്റെ തുല്യ പ്രതിഫലത്തെ ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കേണമേ” എന്ന് ദുആ ചെയ്താല്‍ തീര്‍ച്ച യായും അതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്നത് ഉറപ്പാ ണ്. (തുഹ്ഫ ത്തുല്‍മുഹ്ത്താജ്:7/74)
മഹാനായ ഇമാം ഇബ്നുഹജറുല്‍ ഹൈത്തമി(റ) പഠിപ്പി ക്കുന്ന മറ്റൊരു ഉദ്ധരണി കൂടി കാണുക:
[وَيَقْرَأُ] مَا تَيَسَّرَ [وَيَدْعُو] لَهُ عَقِبَ الْقِرَاءَةِ بَعْدَ تَوَجُّهِهِ لِلْقِبْلَةِ، لِأَنَّهُ أَرْجَى لِلْإِجَابَةِ وَيَكُونُ الْمَيِّتُ كَحَاضِرٍ تُرْجَى لَهُ الرَّحْمَةُ وَالْبَرَكَةُ بَلْ تَصِلُ لَهُ الْقِرَاءَةُ هُنَا وَفِيمَا إِذَا دَعَى لَهُ وَلَوْ بِعِيدًُا. (تحفة المحتاج:1/435) للإمام ابن حجر الهيتمي رحمه الله
ഖബർ സന്ദര്‍ശിക്കുന്നവര്‍ തനിക്ക് സാധിക്കുന്ന രീതി യില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ഖിബ്ലക്ക് അഭിമു ഖമായി മയ്യിത്തിനു വേണ്ടി ദുആ ചെയ്യുകയും വേണം. നിശ്ചയം ഖുര്‍ആന്‍ പാരായണ ശേഷം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ്, ഖബ്റിന്നു സമീപം നില്‍ക്കുന്നവനെപ്പോലെ ഖബ്റിലുള്ള മയ്യിത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബറക്കത്തും പ്രതീക്ഷിക്കപ്പെ ടുന്നതാണ്. എന്നല്ല ഖബ്റിന്ന് സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടുന്നതും വിദൂരത്ത് വെച്ചാണെങ്കിലും പാരായാണ ശേഷം മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥന ചെയ്യപ്പെടുന്നതുമായ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് എത്തുന്നതാണ്. (തുഹ്ഫത്തുല്‍ മുഹ്ത്താജ്:1/435)
ഇങ്ങനെ ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം തുല്യ പ്രതിഫലത്തെ മയ്യിത്തിലേക്ക് എത്തിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും അത് ദാനം ചെയ്യുകയും ചെയ്താല്‍ അത് ഖബ്റിന്നു സമീപത്ത് വെച്ചാണെങ്കിലും അല്ലെങ്കിലും മരണ പ്പെട്ടവര്‍ക്ക് ഉപകരിക്കും എന്ന് ഇമാം ഇബ്നു ഹജരില്‍ ഹൈത്തമി(റ)ക്ക് പുറമെ ശാഫിഈ മദ്ഹബിലെ നിരവധി ഇമാമുകള്‍ പഠിപ്പിക്കുന്നതായി കാണാം, രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന മഹാനായ ഇമാം നവവി(റ) തന്റെ (റൗളതു ത്ത്വാലിബീന്‍:5/191)ലും ഇമാം ഹാഫിള് ഇബ്നു ഹജരില്‍ അസ്ഖലാനി(റ) തന്റെ(ഫത്താവാ:പേജ്/30,39,40) യിലും ഇബ്നുഹജരില്‍ അസ്ഖലാനി(റ)വിന്റെ ഗുരുവര്യരായ ഇമാം നൂറുദ്ദീന്ന് ഇബ്നുല്‍ഖത്ത്വാന്‍ അല്‍അസ്ഖലാനി(റ) തന്റെ (അല്‍ഖൗലു ബില്‍ ഇഹ്സാനില്‍ അളീം:പേജ്/3,4)ലും, മഹാ നായ ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി(റ) തന്റെ (ഫത്താവാ:പേജ്/150) ലും മറ്റു നിരവധി ഇമാമുകളും ഇത് പഠിപ്പിച്ചതായി കാണാം.
ചുരുക്കത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ മരണപ്പെട്ടവര്‍ക്ക് ഉപകരി ക്കും എന്നു തന്നെയാണ് മഹാനായ ഇമാം ശാഫിഈ(റ) അടക്കമുള്ള ശാഫിഈ മദ്ഹബിലെ ഇമാമുകള്‍ പഠിപ്പിച്ചി ട്ടുള്ളത്. അത് തന്നെയാണ് ഇമാം ശാഫിഈ(റ) സ്വന്തം ഗ്രന്ഥമായ ഉമ്മിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത്.
وَأُحِبُّ لَوْ قُرِئَ عِنْدَ الْقَبْرِ وَدَعَا لِلْمَيِّتِ.
(كِتَابُ الْأُمِّ:2/645للإمام الشافعي رحمه الله. ) وَنَقَل عَنْهُ الْحَافِظُ الْبَيْهَقِيُّ فِي (مَعْرِفَةُ السُّنَنِ وَالْآثاَرِ:5/333) وَالْحَافِظُ السَّخَاوِيُّ فِي كِتَابِهِ: (قُرَّةُ اْلعَيْنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ:ص/110) وَغَيْرُهُمْ.
“ഖബ്റിന്നു സമീപത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യലിനേയും മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തലിനേ യും ഞാന്‍ ഇഷ്ടപ്പെടുന്നു.” (കിത്താബുല്‍ ഉമ്മ്: 2/645)
ഇക്കാര്യം ഇമാം ശാഫിഈ(റ)യില്‍ നിന്നും ഹാഫിള് അല്‍ബൈഹഖീ(റ) തന്റെ (മഅ്‌രിഫത്തുസ്സുനനി വല്‍ആസാര്‍ :5/333)ലും ഹാഫിളു സ്സഖാവി(റ) തന്റെ (ഖുര്‍റത്തുല്‍ഐന്‍: 110)ലും മറ്റു ഇമാമുകളും ഉദ്ധരിച്ചതായി കാണാം.
മാത്രമല്ല ഇമാം ശാഫിഈ(റ) പറഞ്ഞതായി ഇമാം നവവി(റ) എഴുതുന്നു.
قاَلَ الْإِمَامُ الشَّافِعِيُّ رَحِمَهُ اللهِ: وَيُسْتَحَبُّ أَنْ يَقْرَأَ عِنْدَهُ شَيْئٌ مِنَ الْقُرْآنِ وَإِنْ خَتَمُوا الْقُرْآنَ عِنْدَهُ كَانَ حَسَنًا. (رِيَاضُ الصَّالِحِينْ لِلْإِمَامِ النَّوَوِيُّ :ص/370) ،
“ഇമാം ശാഫിഈ(റ) പറഞ്ഞു: മയ്യിത്തിന്റെ സമീപത്ത് വെച്ച് സാധിക്കുന്നയത്ര ഖുർആൻ പാരായണം ചെയ്യല്‍ സുന്നത്താക്കപ്പെടും. ഇനി ഖുർആൻ ഖത്ത്മു തന്നെ തീർക്കുകയാണെങ്കില്‍ അത് ഏറ്റവും നല്ലതാണ്" (രിയാളു സ്സ്വാലിഹീന്‍: /370)
മറ്റു നിരവധി ഇമാമുകൾ ഇത് രേഖപ്പെടുത്തുന്നുണ്ട്.
• (حَدَائِقُ الْأَوْلِيَاءِ:2/71) لِلْإِمَامْ اِبْنُ الْمُلَقِّنْ، • (شَرَحُ رِيَاضِ الصَّالِحِينْ:4/500) لِلْإِمَامِ اِبْنُ كَمَالْ بَاشَا الْحَنَفِي،• (دَلِيلُ الْفَالِحِينْ:6/103) لِلْعَلاَّمَةِ ابْنُ عَلاَّنِ الشَّافِعِيِّ رَحِمَهُ اللهِ
ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കല്പിക്കുന്നു:
قَدْ نَصَّ الشَّافِعِيُّ وَالْأَصْحَابُ عَلىَ أَنَّهُ يَقْرَأُ مَا تَيَسَّرَ مِنَ الْقُرْآنِ وَيَدْعُو لِلْمَيِّتِ عَقِيبَهَا، وَفِيهِ فَائِدَتَانِ: أَحَدُهُمَا أَنّ الدُّعَاءَ عَقِبَ الْقِرَاءَةِ أَقْرَبُ إِلَى الْإِجَابَةِ، وَالثَّانِي: يَنَالُ الْمَيِّتُ بَرَكَةَ الْقِرَاءَةِ، كَالْحَاضِرِ الْحَيِّ-الخ. • قَضَاءُ الْأَرَبِ فِي أَسْئِلَةِ حَلَبَ:/453-454)لِلإِمَامِ تَقِيُّ الدِّينِ السُّبْكِيّ-756هــ، • شَرَحُ الْمُهَذَّبِ:5/260) وَ(رَوْضَةُ الطَّالِبِينْ:5/191)لِلْإِمَامِ النَّوَوِيِّ، • الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ:ص/123)لِلْحَافِظِ السُّيُوطِيِّ• قُرَّةُ الْعَيِنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ :116) لِلْحَافِظِ السَّخَاوِيِّ• تُحْفَةَ الْمُحْتَاجِ:4/100) لِخَاتِمَةِ الْمُحَقِّقِينْ ابْنُ حَجَرِ الْهَيْتَمِيِّ رَحِمَهُمُ اللهُ
മഹാനായ ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കി(റ) പറയുന്നു: "നിശ്ചയം ഇമാം ശാഫിഈ(റ) തന്റെ അനുചരന്മാരും മരണ പ്പെട്ട വര്‍ക്കുവേണ്ടി സാധിക്കുന്ന രീതിയില്‍ ഖുര്‍ആന്‍ പാരാ യണം ചെയ്യണമെന്നും ശേഷം മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്. അങ്ങിനെ ചെയ്യുന്നതില്‍ രണ്ട് ഗുണമാണുള്ളത്. ഒന്ന്:നിശ്ചയം ഖുര്‍ആന്‍ പാരായണം ചെയ്തശേഷം പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കപ്പെടുന്നതാണ്. രണ്ട്: ജീവിച്ചിരിക്കു വരെ പോലെ തന്നെ മരണ പ്പെട്ടവര്‍ക്കും ഖുര്‍ആന്‍ പാരായ ണം ചെയ്തതിന്റെ ബറക്കത്ത് ലഭിക്കുന്നതുമാണ്. ഇമാം സുബ്ക്കി(റ) തന്റെ (ഖളാഉല്‍ അറബി ഫീ അസ്ഇലത്തി ഹലബ്:പേജ്/453-454)
ഇക്കാര്യം മഹാനായ ഇമാം നവവി(റ) തന്റെ (ശറഹുല്‍ മുഹദ്ദബ്:5/286)ലും (റൗളത്തു ത്ത്വാലിബീന്‍:5/191) ലും, ഹാഫിളുസ്സുയൂത്വി(റ) തന്റെ (അല്‍ഫൗസു ല്‍അളീം ഫീ ലിഖാഇല്‍കരീം: പേജ്/123)ലും, ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ (തുഹ്ഫത്തുല്‍ മുഹ്ത്താജ്:4/100)ലും മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുക ളും അവരുടെ കിത്താബുകളില്‍ പഠിപ്പിച്ചതായികാണാം.
ഇമാം ശാഫിഈ(റ) ഖുര്‍ആന്‍ പാരായണത്തെ അംഗീകരിക്കുന്നു:
ഇമാം ശാഫിഈ(റ)വിന്റെ പ്രധാന ശിഷ്യനായ ഇമാം സഅ്‌ഫറാനി(റ) പറയുന്നു:
وَعَنِ الزَّعْفَرَانِيِّ قَالَ: سَأَلْتُ الشَّافِعِيَّ رَضِيَ اللهُ عَنْهُ: عَنِ الْقِرَاءَةِ عِنْدَ الْقَبْرِ فَقَالَ: لاَ بَأْسَ بِه، وَهَذَا نَصٌّ غَرِيبٌ عَنِ الشَّافِعِيِّ وَالزَّعْفَرَانِيُّ مِنْ رُوَاةِ الْقَدِيمِ وَهُوَ ثِقَةٌ وَإِذَا لَمْ يِرِدْ فِي الْجَدِيدِ مَا يُخَالِفُ نُصُوصَ الْقَدِيمِ فَهُوَ مَعْمُولٌ بِهِ.
• فَتَاوَى لِلْحَافِظِ الْعَسْقَلاَنِي:ص/35-36 • شَرَحُ لاصُّدُورِ بِشَرَحِ حَالِ الْمَوْتَى وَالْقُبُورِ:ص/311• الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ لِلْحَافِظِ السُّيُوطِي :ص/122-123• قُرَّةُ الْعَيْنِ لِلْحَافِظِ السَّخَاوِيِّ رحمهم الله. :ص/108
“ഖബ്റിനു സമീപത്തു വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ഇമാം ശാഫിഈ(റ) യോട് ചോദിച്ചു. അപ്പോള്‍ ഇമാം ശാഫിഈ(റ) പറഞ്ഞു: “അത് കുഴപ്പമില്ല”
ഇതുദ്ധരിച്ചു കൊണ്ട് ഹാഫിള് ഇബ്നുഹജരില്‍ അസ്ഖ ലാനി(റ) പറയുന്നു: ഈ പറഞ്ഞത് ഇമാം ശാഫിഈ (റ)വില്‍ നിന്നും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള ഖണ്ഡിത മായ തെളിവാണ്. ഇമാം സഅ്‌ഫറാനി(റ) ഇമാം ശാഫിഈ(റ) വിന്റെ ഖദീമായ അഭിപ്രായങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന സ്വീകാര്യ നായ ഇമാമാണ്. ജദീദായ അഭിപ്രായങ്ങളില്‍ ഈ പറഞ്ഞതി ന്ന് വിരുദ്ധമായി വന്നിട്ടില്ലെങ്കില്‍ ഇതുകൊണ്ട് അമല്‍ ചെയ്യാവുന്നതാണ്.”
ഇത് ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) തന്റെ ഫത്താവാ (പേജ്:35-36)ലും, ഹാഫിളുസ്സുയൂത്വീ(റ) തന്റെ ശറഹുസ്സ്വുദൂര്‍ (പേജ്:311)ലും, തന്റെ (അല്‍ഫൗസുല്‍ അളീം ഫീ ലിഖാഇല്‍ കരീം (പേജ്:122-123)ലും ഹാഫിളു സ്സഖാവി (റ) തന്റെ (ഖുര്‍റത്തുല്‍ ഐന്‍ (പേജ്:108) ലും, പുത്തന്‍ വാദികള്‍ അവരുടെ പൂര്‍വ്വകാല നേതാക്കളില്‍ രണ്ടാമനായി മുജാഹിദ് സെന്റര്‍ പുറത്തിറക്കിയ "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം അല്‍ജൗസിയ്യ തന്റെ കിത്താബുര്‍റൂഹ് (പേജ്:16)ലും മറ്റു നിരവധി ഇമാമുകളും പറയുന്നതായി കാണാം.
ഇമാം ശാഫിഈ(റ) തന്നെ ഖബ്റിന് സമീപം ഖു ര്‍ആന്‍ ഓതി ലോകത്തെ പഠിപ്പിക്കുന്നു:
മഹാനായ ഇമാം ശാഫിഈ(റ) തന്നെ വഫാത്തായ മഹത്തുക്കള്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തിയതാ യി ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചതായി കാണാം. മാലിക്കീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരില്‍ പെട്ട അശ്ശൈഖ് അലി സാലിം അല്‍ മനൂഫി(റ) പറയുന്നത് കാണുക:
وَنُقِلَ عَنِ الشَّافِعِيِّ اِنْتِفَاعَ الْمَيِّتِ بِالْقِرَاءَةِ عَلىَ قَبْرِهِ، وَتَوَاتَرَ أَنَّ الشَّافِعِيَّ زَارَ اللَّيْثَ بْنَ سَعْدٍ وَقَرَأَ عِنْدَهُ خَتْمَةً وَقَالَ أَرْجُو أَنْ تَدُومَ فَكاَنَ اْلأَمْرُ كَذَلِكَ.
• ضَوْءُ الْبُدُورِ لِلشَّيْخِ عَلِي سَالمِ الْمَنُوفِيِّ الْمَالِكِيِّ. :ص/51• إِتْحَافُ السَّادَةِ الْمُتَّقِينْ لِلْعَلاَّمَةِ الزَّبِيدِي-1205هــ :10/369• مَعْدِنُ الْيَوَاقِيتِ الْمُلْتَمِعَةِ فِي مَنَاقِبِ الْأَئِمَّةِ الْأَرْبَعَةِ لِلْإِمَامِ ابْنُ حَجَرِ الْهَيْتَمِيِّ:ص/201• مَغَانِي الْأَخْيَارِ فِي شَرَحِ أَسَامِي رِجَالِ مَعَانِي الْآثَارِلِلْإِمَامِ الْعَيْنِيِّ-855هــ، :2/505• الْقَوْلُ بِاْلإِحْسَانِ الْعَمِيمِ فِي انْتِفَاعِ الْمَيِّتِ بِالْقُرْآنِ الْعَظِيمِلِلْإِمَامِ ابْنِ الْقَطَّانِ الْعَسْقَلَانِيِّ-813هــ:ص/3)
“ഖബ്റിന്നു സമീപത്ത് വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്ന് ഇമാം ശാഫിഈ(റ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ:175 ൽ വഫാതായ ഹാഫിളും മുഹദ്ദിസും ഫഖീഹുമായിരുന്ന ശൈ ഖുല്‍ ഇസ്ലാം അബുല്‍ ഹാരിസ് അല്ലൈസു ബ്നു സഅ്ദ് (റ)വിന്റെ ഖബ്ർ ഇമാം ശാഫിഈ(റ) സിയാറത്ത് ചെയ്യുക യും അവിടെ വെച്ച് വിശുദ്ധ ഖുര്‍ആന്‍ ഖത്ത്മു ചെയ്യുകയും മഹാന്റെ ഖബ്റിനു സമീപത്ത് ഖുര്‍ആന്‍ പാരായണം എക്കാ ലത്തും നിലനില്‍ക്കണമെന്നു ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങിനെ അല്ലാമാ മനൂഫിയുടെ കാലത്തും അവരുടെ ഖബ്റിന്നു സമീപം ഖുര്‍ആന്‍ പാരാ യണം നടന്നു കൊണ്ടേയിരുന്നുവെന്ന് അല്ലാമാ അലിഅല്‍ മനൂഫി(റ) തന്റെ ളൗഉല്‍ബുദൂര്‍ ഫീമായന്‍ഫഉല്‍അഹ്,യാഉ വഅഹ്വാലുല്‍ ഖുബൂര്‍(പേജ്:51)ല്‍ വിവരിച്ചതായി കാണാം.
അല്ലാമാ മനൂഫിക്കു മുമ്പ് അല്ലാമാ മുര്‍ത്തളാ അസ്സ ബീദീ(റ) തന്റെ ഇത്ഹാഫു സ്സാദത്തില്‍ മുത്തഖീന്‍ (10/369) ലും അവർക്കു മുമ്പ് ശാഫിഈ മദ്ഹബിലെ അവസാന വാക്കായ ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇബ്നുഹജറുല്‍ ഹൈത്തമി(റ)തന്റെ മഅ്ദിനുല്‍ യവാഖീത്തില്‍ മുല്‍ത്തമിഅ (പേജ്:201) ലും, മഹാനവര്‍കള്‍ക്കു മുമ്പ് ഹനഫീ മദ്ഹബി ലെ പ്രമുഖ ഇമാമും മുഹദ്ദിസുമായ ഇമാം ബദ്റുദ്ദീന്‍ അല്‍ ഐനി(റ) തന്റേ മഗ്വാനില്‍ അഖ്.യാർ ഫീ ശറഹി അസാമീ രിജാലി മആനില്‍ ആസാര്‍(2/505)ലും, മഹാനുമുമ്പ് ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം ഇബ്നുൽ ഖത്ത്വാന്‍ അല്‍ അസ്ഖലാനി(റ) തന്റെ അല്‍ഖൗ ലു ബില്‍ഇഹ്സാനില്‍ അമീം(പേജ്:3)ലും മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പഠിപ്പിക്കുന്നതായി കാണാം.
ഇവിടെ മഹാനായ ഇമാം ശാഫിഈ(റ) തന്നെ വഫാതാ യ മഹാന്റെ ഖബ്റിന്നരികില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു ലോകത്തെ പഠിപ്പിക്കുകയാണ്.
ഇമാം ശാഫിഈ(റ) വിന്റെ ശിഷ്യന്മാര്‍ ഇമാം ശാഫി ഈ(റ) വിന്റെ ചാരത്ത് ഖുര്‍ആന്‍ പാരായണം നടത്തുന്നു:
മഹാനായ ഇമാം ശാഫിഈ(റ) വഫാത്തായി കിടക്കു മ്പോള്‍ തന്റെ ശിഷ്യന്മാര്‍ അവിടുത്തിന്റെ സമീപത്തു വിശുദ്ധ ഖുര്‍ആ നിലെ സൂറതു യാസീന്‍ പാരായണം ചെയ്ത സംഭവം ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തത് നമുക്കുദ്ധരിക്കാം. ഹിജ്റ:363 ല്‍ വഫാത്തായ ഹാഫിളും പ്രസിദ്ധ ഹദീസ് പണ്ഡിതനും, ശൈഖു അഇമ്മത്തില്‍ ഹദീസ് എന്ന സ്ഥാനപ്പേരില്‍ അറിയ പ്പെട്ടവരുമായ ഇമാം അബുല്‍ഹസന്‍ അല്‍ആബുര്‍രീ(റ) ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാരില്‍ നിന്ന് ഉദ്ധരിച്ചു പറയുന്നു:
عَنِ ابْنِ عَبْدِ الْحَكَمِ [وَسُئِلَ] عَنِ الْقِرَاءَةِ عِنْدَ رَأْسِ الْمَيِّتِ؟ فَقَالَ: كَانَ أَصْحَابُنَا مُجْتَمِعِينَ عِنْدَ رَأْسِ الشَّافِعِيِّ وَرَجُلٌ يَقْرَأُ سُورَةَ يَــسِــنْ فَلَمْ يُنْكِرْ ذَلِكَ عَلَيْهِ أَحَدٌ مِنْهُمْ.
• مَنَاقِبُ الْإِمَامِ الشَّافِعِيِّ لِلْحَافِظِ الْآبُرِّي-363هــ : ص/137• مَنَاقِبُ الشَّافِعِيِّ لِلْحَافِظِ الْبَيْهَقِيِّ-458هـ :2/299• تَبْصِيرُ بَصَائِرِ الْمُقَلِّدِينْ للعلامة الكرمي-1033هــ :150.
“മഹാനായ ഇബ്നു അബ്ദില്‍ ഹക്കം(റ) നോട് മയ്യിത്തി ന്റെ തലഭാഗത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ പറ്റി ചോദിക്കപ്പെട്ടു? അപ്പോള്‍ അവര്‍ പറഞ്ഞു: "ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാരായ ഞങ്ങള്‍ വഫാത്തായി കിടക്കുന്ന ഇമാം ശാഫി ഈ(റ) വിന്റെ തലഭാഗത്തിരിക്കുക യും ഒരാള്‍ സൂറതുൽ യാസീന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. അവിടെ കൂടിയ ഒരു പണ്ഡിതനും ആ പ്രവര്‍ത്തി യെ വിമര്‍ശിച്ചിട്ടില്ല.”
ഇത് ഹാഫിള് അല്‍ ആബുര്‍രി(റ) തന്റെ (മനാഖിബുല്‍ ഇമാമിശ്ശാഫിഈ(റ) (പേജ്:137)ലും, ഇമാം ശാഫിഈ(റ) ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും പ്രസിദ്ധ മുഹദ്ധിസ് ഇമാം ബൈഹഖി(റ) തന്റെ മനാഖിബുശ്ശാഫിഈ(പേജ്:2/299)ലും, അല്ലാമാ യൂസുഫ് അല്‍കറമി തന്റെ(തബ്സ്വീറു ബസ്വാഇരില്‍ മുഖല്ലിദീന്‍(പേജ്:150)ലും രേഖപ്പെടുത്തിയതായി കാണാം.
ഇവിടെ നാ മനസ്സിലാക്കേണ്ടത് മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം പാടില്ലെന്നാണു ഇമാം ശാഫിഈ(റ) പഠിപ്പിച്ചിരുന്നതെങ്കില്‍ തന്റെ സ്വന്തം ശിഷ്യന്മാര്‍ മഹാന്‍ വഫാത്തായ സമയത്ത് തന്റെ തലഭാഗത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യില്ലായിരുന്നു. ഇനി അങ്ങിനെ ആരെങ്കിലും ഒരാള്‍ ചെയ്തതാണെന്നു വെച്ചാല്‍തന്നെ മറ്റു ശിഷ്യന്മാര്‍ അതിനെ വിമര്‍ശിക്കേണ്ടതായിരുന്നു. മറിച്ച് ആരും വിമര്‍ശി ക്കാതെ അംഗീകരിക്കുകയാണു ചെയ്തത്. ഈ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നത്. മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം കൊണ്ട് മരണപ്പെട്ട വര്‍ക്ക് ഉപകാരം ലഭിക്കും എന്നു തന്നെയാണ് മഹാനായ ഇമാം ശാഫിഈ(റ) പഠിപ്പിച്ചിട്ടുള്ളത് എന്നാണ്. അപ്പോള്‍ പിന്നെ മയ്യിത്തിലേക്ക് ഖുര്‍ആന്റെ പ്രതിഫലം ചേരില്ലെന്ന് പറഞ്ഞത് അവർക്ക് വേണ്ടി ഹദിയ ചെയ്യുകയും അതിന്റെ പ്രതിഫലം ലഭിക്കാൻ വേണ്ടി ദുആ ചെയ്യാതിരിക്കുമ്പാഴുമാണെന്ന് ഇമാമീങ്ങൾ പറഞ്ഞത് വ്യക്തമാകുന്നതാണ്.
ഹാഫിള് ഇബ്നു കസീറിന്റെ വാദത്തെ തന്റെ സമ കാലികന്‍ ഇബ്നുല്‍ഖയ്യിം ഖണ്ഡിക്കുന്നു:
ഇനി മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണം ചെയ്താ ല്‍ എത്തുകയില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞതായി ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ പറയുന്നുണ്ട്. ശേഷം “നബി(സ്വ) ഇത് സുന്നത്തായി കല്പിച്ചിട്ടില്ലെന്നും, നബി(സ്വ) പ്രേരിപ്പിച്ചിട്ടില്ലെന്നും, സ്വഹാബത്തില്‍ ആരും തന്നെ ഖുര്‍ആ ന്‍ പാരായണം നടത്തിയിട്ടില്ലെന്നും ഇബ്നു കസീർ പറയുന്നു ണ്ട്. ഈ പറഞ്ഞതിന്ന് തന്റെ സമകാലികനും ഒപ്പം ജീവിച്ച ഇബ്നു തൈമിയ്യയുടെ ശിഷ്യനും വഹാബീ പ്രസ്ഥാനത്തിന്റെ ആശയ സ്രോതസ്സുമായ ഇബ്നുല്‍ ഖയ്യിം തന്റെ "കിത്താബുര്‍റൂഹി"ല്‍ വിശാലമായി മറുപടി പറയുന്നുണ്ട്. അതിങ്ങനെ വായിക്കാം.
وَأَمَّا قِرَاءَةُ الْقُرْآنِ وَإِهْدَائُهَا لَهُ تَطَوُّعًا بِغَيْرِ أُجْرَةٍ فَهَذَا يَصِلُ إِلَيْهِ كَمَا يَصِلُ ثَوَابُ الصَّوْمِ وَالْحَجِّ. فَإِنْ قِيلَ: فَهَذَا لَمْ يَكُنْ مَعْرُوفًا فِي السَّلَفِ وَلاَ يُمْكِنُ نَقْلُهُ عَنْ وَاحِدٍ مِنْهُمْ مَعَ شِدَّةِ حِرْصِهِمْ عَلىَ الْخَيْرِ، وَلاَ أَرْشَدَهُمُ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِلَيْهِ، وَقَدْ أَرْشَدَهُمْ إِلَى الدُّعَاءِ وَالْإِسْتِغْفَارِ وَالصَّدَقَةِ وَالْحَجِّ وَالصِّيَامِ، فَلَوْ كَانَ ثَوَابُ الْقِرَاءَةِ يَصِلُ لَأَرْشَدَهُمْ إِلَيْهِ وَلَكَانُوا يَفْعَلُونَهُ. [فَالْجَوَابُ] إِنَّ مُورِدَ هَذاَ السُّؤَالِ إِنْ كَانَ مُعْتَرِفًا بِوُصُولِ ثَوَابِ الْحَجِّ وَالصِّيَامِ وَالدُّعاَءِ وَاْلإِسْتِغْفَارِ قِيلَ لَهُ: مَا هَذِهِ الْخَاصِيَّةُ الَّتِي مُنِعَتْ وُصُولَ ثَوابِ الْقِرَاءَةِ وَاقْتَضَتْ وُصُولَ ثَوَابِ هَذِهِ الْأَعْمَالِ، وَهَلْ هَذَا إِلاَّ تَفْرِيقٌ بَيْنَ الْمُتَمَاثِلاَتِ ؟ ! وَإِنْ لَمْ يَعْتَرِفْ بِوُصُولِ تِلْكَ الْأَشْيَاءِ إِلىَ الْمَيِّتِ فَهُوَ مَحْجُوجٌ بِالْكِتَابِ وَالسُّنَّةِ وَالْإِجْمَاعِ وَقَوَاعِدِ الشَّرَعِ.
وَأَمَّا السَّبَبُ الَّذِي لِأَجَلِهِ لَمْ يَظْهَرْ ذَلِكَ فِي السَّلَفِ فَهُوَ أَنَّهُمْ لَمْ يَكُنْ لَهُمْ أَوْقَافٌ عَلىَ مَنْ يَقْرَأُ وَيَهْدِي إِلَى الْمَوْتَى، وَلاَ كَانُوا يَعْرِفُونَ ذَلِكَ الْبَتَّةَ، وَلاَ كَانُوا يَقْصُدُونَ الْقَبْرَ لِلْقِرَاءَةِ عِنْدَهُ كَمَا يَفْعَلُهُ النّاَسُ الْيَوْمَ، وَلَا كَانَ أَحَدٌ يَشْهَدُ مَنْ حَضَرَهُ مِنَ النَّاسِ عَلىَ أَنَّ ثَوَابَ هَذِهِ الْقِرَاءَةِ لِفُلاَنِ اْلمَيِّتِ؛ بَلْ وَلاَ ثَوَابَ هَذِهِ الصَّدَقَةِ وَالصَّوْمِ. ثُمَّ يُقَالُ لِهَذَا الْقَائِلِ: لَوْ كَلَّفْتَ أَنْ تَنْقُلَ عَنْ وَاحِدٍ مِنَ السَّلَفِ أَنَّهُ قَالَ: أَللهم ثَوَابَ هَذَا الصَّوْمِ لِفُلاَنٍ لَعَجَزْتَ، فَإِنَّ الْقَوْمَ كَانُوا أَحْرَصَ شَيْئٍ عَلىَ كَتْمَانِ أَعْماَلِ الْبِرِّ، فَلَمْ يَكُونُوا لَيَشْهَدُوا عَلى اللهِ بِإيصَال ثَوابِها إِلَى أَمْوَاتِهِمْ. فَإِنْ قِيلَ: فَرَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَرْشَدَهُمْ إِلَى الصَّوْمِ وَالصَّدَقَةِ وَالْحَجِّ دُونَ الْقِرَاءَةِ. قِيلَ: هُوَ صَلىَّ اللهُ عَلَيْهِ وَسَلَّمَ لَمْ يَبْتَدِئْهُمْ بِذَلِكَ، بَلْ خَرَجَ ذَلِكَ مِنْهُ مَخْرَجَ الْجَوَابِ لَهُمْ، فَهَذَا سَأَلَهُ عَنِ الْحَجِّ عَنْ مَيِّتِهِ فَأَذِنَ لَهُ فِيهِ، وَهَذَا سَأَلَهُ عَنِ الصِّيَامِ عَنْهُ فَأَذِنَ لَهُ، وَهَذَا سَأَلَهُ عَنِ الصَّدَقَةِ فَأَذِنَ لَهُ، وَلَمْ يَمْنَعْهُمْ مِمَّا سِوَى ذَلِكَ، وَأَيُّ فَرْقٍ بَيْنَ وُصُولِ ثَوابِ الصَّوْمِ الَّذِي هُوَ مُجَرَّدُ نِيَّةٍ وَإِمْسَاكٍ، وَبَيْنَ وُصُولِ ثَوَابِ الْقِرَاءَةِ وَالذِّكْرِ؟ وَالْقَائِلُ: إِنَّ أَحَدًا مِنَ السَّلَفِ لَمْ يَفْعَلْ ذَلِكَ قَائِلٌُ مَا لاَ عِلْمَ لَهُ بِهِ، فَإِنَّ هَذِهِ شَهَادَةٌ عَلىَ نَفْيِ مَا لَمْ يَعْلَمْهُ،........ وَسِرُّ الْمَسْأَلَةِ أَنَّ الثَّوَابَ مِلْكٌ لِلْعَامِلِ، فَإِذَا تَبَرَّعَ بِهِ وَأَهْدَاهُ إِلَى أَخِيهِ الْمُسْلِمِ أَوْصَلَهُ اللهُ إِلَيْهِ، فَمَا الَّذِي خُصَّ مِنْ هَذَا ثَوابَ قِرَاءَةِ الْقُرْآنِ وَحَجَرَ عَلىَ الْعَبْدِ أَنْ يُوصِلَهُ إِلىَ أَخِيهِ الْمُسْلِمِ؟ وَهَذاَ عَمَلُ سَائِرِ النَّاسِ حَتَّى الْمُنْكِرِينَ فِي سَائِرِ الْأَعْصَارِ وَالْأَمْصَارِ مِنْ غَيْرِ نَكِيرٍ مِنَ الْعُلَمَاءِ. (كِتَابُ الرُّوحِ لِابْنِ الْقَيِّمِ الْجَوْزِيَّةِ:172- 173)
“വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനെ കൂലിവാങ്ങാതെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും ചെയ്താ ല്‍ നോമ്പിന്റെയും ഹജ്ജിന്റെയും പ്രതിഫലം ലഭിക്കുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രതിഫലം മരണ പ്പെട്ടവരിലേക്ക് ചേരുന്നതാണ്. അപ്പോള്‍ ഈ പ്രവര്‍ത്തി സലഫുകളില്‍ അറിയപ്പെട്ടിട്ടില്ലെന്നും, സലഫുകളില്‍ ആരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നും, നബി(സ്വ) കല്പിച്ചിട്ടില്ലെന്നും അവിടുന്ന് മരിച്ചവർക്കു വേണ്ടി നോമ്പ്, സ്വദഖ, ഹജ്ജ്, ഇസ്തി ഗ്ഫാർ എന്നിവ കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും കല്പിച്ചുട്ടുമു ണ്ട്, മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതി ഫലം എത്തുമാ യിരുന്നെങ്കില്‍ നബി(സ്വ) അത് കല്പിക്കുകയും സ്വഹാബത്ത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമായിരുന്നു എന്നാണു നീ പറയുന്നതെങ്കില്‍ അതിനുള്ള ഉത്തരം: ഇങ്ങ നെയുള്ള ചോദ്യം ചോദിക്കുന്നയാള്‍ ഹജ്ജിന്റേയും നോമ്പി ന്റേയും പ്രാര്‍ത്ഥനയുടേയും ഇസ്തിഗ്ഫാറിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് എത്തുമെന്നാണു പറയുന്നതെങ്കില്‍ അവരോട് ചോദിക്കാനുള്ളത് ഈ പറയപ്പെട്ട കര്‍മ്മങ്ങളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുകയും ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്ന തിനെ തടയുകയും ചെയ്യുന്ന ഒരു പ്രത്യേക കാര്യം എന്താണ്? ഇത് തുല്യമായ രണ്ട് കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിവു കാണിക്കലല്ലേ?! ഇനി ഈ പറയപ്പെട്ട ഒരു കര്‍മ്മവും മരണപ്പെട്ടവരിലേക്ക് ചേരുകയില്ലെന്നാണു പറയുന്നതെങ്കില്‍ അത് ലഭിക്കുമെന്നത് ഖുര്‍ആന്‍ കൊണ്ടും സുന്നത്തു കൊണ്ടും ഇജ്മാഉ കൊണ്ടും ഇസ്,ലാമിക ശരീഅത്തിലെ നിയമങ്ങളെ കൊണ്ടും തെളിയിക്കപ്പെട്ടതാണ്.
ഈ പറയപ്പെട്ട കാരണത്തിനു വേണ്ടി സലഫുകള്‍ക്ക് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണത്തിനുള്ള വഖ്ഫോ, ദാനം ചെയ്യലോ ഉണ്ടായിരുന്നില്ല. അങ്ങിനെ ഒരുകാര്യം അവര്‍ക്ക് അറിയുകപോലുമില്ല. സലഫുകള്‍ ഇന്നു ജനങ്ങള്‍ ചെയ്യുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിനു വേണ്ടി ഖബ്റുകള്‍ക്ക് സമീപത്തേക്ക് പോകാറുമില്ല. അവരില്‍ ഒരാളും പാരായണം ചെയ്യപ്പെട്ട ഖുര്‍ആനിന്റെ പ്രതിഫലം ഇന്നാലിന്ന വ്യക്തിക്കാണെന്ന് സന്നിഹിതരായ ജനങ്ങളെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടില്ല. എന്നല്ല ഞാന്‍ ഈചെയ്ത സ്വദഖയുടെയും നോമ്പിന്റെയും പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നു എന്ന് അവർ പറഞ്ഞിട്ടില്ല. ഇങ്ങനെ പറയുന്നവരോട് ചോദിക്കാനുള്ളത്. നോമ്പിന്റെ പ്രതിഫലം ഇന്നാലിന്ന വ്യക്തിക്ക് ഞാന്‍ ദാനം ചെയ്തു എന്ന കാര്യം സലഫുകളില്‍ ആരില്‍ നിന്നെങ്കിലും ഉദ്ധരിക്കാന്‍ നീ ശ്രമിച്ചാല്‍ ആശ്രമം പാഴ്,വേലയാകുന്നതാണ്. കാരണം സലഫുകള്‍ അവര്‍ ചെയ്ത സല്‍കര്‍മ്മങ്ങളെ മറച്ചുവെക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നവരായിരുന്നു. അവര്‍ അങ്ങിനെ ചെയ്യുന്നതൊന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താറില്ലാ യിരുന്നു. ഇനി ‘നബി(സ്വ) നോമ്പ് കൊണ്ടും ഹജ്ജ് കൊണ്ടും സ്വദഖകൊണ്ടുമെല്ലാം കല്പിച്ചിട്ടുണ്ട്, ഖുര്‍ആന്‍ പാരായണം കൊണ്ട് കല്പിച്ചിട്ടില്ല’ എന്നാണു പറയുന്നതെങ്കില്‍ അവരോട് പറയാനുള്ള മറുപടി നോമ്പ് അനുഷ്ടിക്കാനും ദര്‍മ്മം ചെയ്യാനും ചെയ്യാനുമൊന്നും നബി(സ്വ) തുടങ്ങിപ്പറഞ്ഞതല്ല. മറിച്ച് സ്വഹാബാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞതാണ്. ചില സ്വഹാബികള്‍ നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ചും മറ്റു ചിലര്‍ സ്വദഖ ചെയ്യുന്നതിനെ പറ്റിയും, മറ്റു ചിലര്‍ ഹജ്ജ് ചെയ്യുന്നതിനെ പറ്റിയുമൊക്കെ ചോദിച്ചപ്പോ ഴാണ് അവകളെ പറ്റി നബി(സ്വ) പറഞ്ഞിട്ടുള്ളത്. അവ കളല്ലാത്ത സല്‍കര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് നബി(സ്വ) പറ ഞ്ഞിട്ടില്ല. പിന്നെ എന്ത് വ്യത്യാസമാണ് സ്വദഖയും ഹജ്ജും നോമ്പും ചെയ്യുന്നതു കൊണ്ട് മരണപ്പെട്ടവര്‍ക്ക് എത്തുക യും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് എത്താതിരിക്കുകയും ചെയ്യുന്നതില്‍?
സലഫുകളാരും അങ്ങിനെ ചെയ്തിട്ടില്ലെന്നു പറയുന്നത് പറയുന്നവർക്ക് അതേകുറിച്ച് അറിയാത്തതു കൊണ്ടാണ്. അവർ അവർക്ക് അറിയാത്ത ഒന്നിന്റെ മേല്‍ സാക്ഷ്യപ്പെടു ത്തുകയാണ് ചെയ്യുന്നത്.... "ഈ വിഷയത്തിലെ രഹസ്യം: ഒരു കർമ്മത്തിന്റെ പ്രതിഫലം ആ കര്‍മ്മം ചെയ്തയാള്‍ക്ക് ഉടമ പ്പെട്ടതാണ്, ആ ഉടമാവകാശത്തിലുള്ളതിനെ തന്റെ സഹോ ദരന് ദാനം ചെയ്താല്‍ അല്ലാഹു അതിനെ ആ സഹോദര നിലേക്ക് എത്തിക്കുന്നതാണ്. കാര്യം ഇങ്ങനെയായിരിക്കെ ഖുര്‍ആന്‍ പാരായണം ചെയ്ത് ദാനം ചെയ്യുന്നതു മാത്രം മരണപ്പെട്ടവരിലേക്ക് എത്തുകയില്ലെന്നതിനെ പ്രത്യേകമാക്കു ന്ന എന്തൊരു കാരണമാണുള്ളത്? ഖുര്‍ആന്‍ പാരായണമാ ണങ്കിലോ എല്ലാ നാടുകളിലും എല്ലാ കാലത്തും ആരി ല്‍ നിന്നും ഒരു എതിര്‍പ്പും കൂടാതെ വിമര്‍ശകര്‍ പോലും അനുവര്‍ത്തിച്ചുവരുന്ന ഒരു കര്‍മ്മമാണ്". (കിത്താബു റൂഹ്: പേജ്:172-173)
ഇനി ഇബ്നുകസീര്‍ അടക്കമുള്ളവര്‍ പറഞ്ഞ സലഫു കളും സ്വഹാബത്തും ഖുര്‍ആന്‍ പാരായണം ചെയ്തിട്ടില്ലെന്ന വാദത്തെ ഇബ്നുല്‍ഖയ്യിമും മറ്റും ഇമാമുകളും തകര്‍ക്കു ന്നത് കാണുക:
قَالَ الْخَلاَّلُ: عَنْ عَبْدِ الرَّحْمَنِ بْنِ الْعَلاَءِ ابْنِ اللَّجْلَاجِ عَنْ أَبِيهِ أَنَّهُ أَوْصَى إِذَا دُفِنَ أَنْ يَقْرَأَ عِنْدَ رَأْسِهِ بِفَاتِحَةِ الْبَقَرَةِ وَخَاتِمَتِهَا، وَقَالَ: سَمِعْتُ ابْنَ عُمَرَ يُوصِي بِذَلِكَ،
ഹിജ്റ:311.ല്‍ വഫാത്തായ ഇമാം അബൂബക്കര്‍ അല്‍ ഖല്ലാല്‍(റ) അബ്ദുല്‍ റഹ്,മാന്‍ അല്ലജ്,ലാജ്(റ) തന്റെ പിതാവില്‍ നിന്നും റിപ്പോറ്ട്ട് ചെയ്യുന്നു: തന്റെ പിതാവ് തന്നെ മറവു ചെയ്താല്‍ തന്റെ തലയുടെ ഭാഗത്തിരുന്ന് സൂറത്തുല്‍ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും പരായണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തു കൊണ്ട് പറഞ്ഞത് മഹാനായ മുത്തബിഉസ്സുന്ന: ഇബ്നു ഉമര്‍(റ) അങ്ങിനെ പാരായണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നു എന്നതാണ്.
ഇമാം ഖല്ലാല്‍ ഇമാം ശഅ്‌ബി(റ)യില്‍ നിന്നും ഉദ്ധരിച്ചു പറയുന്നു:
وَذَكَرَ الْخَلاَّلُ عَنِ الشَّعْبِيِّ قَالَ: كَانَتِ الْأَنْصَارُ إِذَا مَاتَ لَهُمُ الْمَيِّتُ إِخْتَلَفُوا إِلَى قَبْرِهِ يَقْرَؤُونَ عِنْدَهُ الْقُرْآنْ.
• كِتَابُ الرُّوحْ:ص/16) لِابْنِ الْقَيِّمِ الْجَوْزِيَّةِ،• الْقُبُور: للْإِمَامِ أَبُو بَكَرِ الْرَائِخَطِيِّ الْمُتَوَفَّى سَنَةَ:327 ص: 138• وَالْحَافِظُ ابْنُ حَجَرِ الْعَسْقَلاَنِي، فِي(الْفَتَاوَى:ص/34) و(تَلْخِيصُ الْحَبِيرْ:4/246)
• وَالْحَافِظُ السَّخَاوِي فِي (قُرَّةِ الْعَيْنِ:ص/61) • الْحَافِظُ السُّيُوطِيُّ، فِي(شَرَحِ الصُّدُورِ:ص/311) وَ(الْفَوْزُ الْعَظِيمِ فِي لِقَاء الْكَرِيمْ:ص/123)
"അന്‍സ്വാറുകളായ സ്വഹാബത്ത് അവരില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ധേ ഹത്തിന്റെ ഖബ്,റിന്ന് സമീപത്ത് വെച്ച് ഖുര്‍ആന്‍ പാരായണം നടത്താറുണ്ടായിരുന്നു. (കിത്താബു റൂഹ് ,പേജ്:16)
മറ്റു ധാരാളം ഇമാമുകള്‍ ഇത് ഉദ്ധരിച്ച പഠിപ്പിച്ചതാ യി കാണാം, അവരില്‍ പെട്ടവരാണ്, ഹിജ്റ:327.ല്‍ വഫാത്തായ ഹാഫിള്‍ അബൂബക്കര്‍ അല്‍ഖറാഇത്വി(റ) തന്റെ കിത്താബു ല്‍ഖുബൂർ (പേജ്:138)ലും, ഹാഫിള് ഇബ്നുഹജരില്‍ അസ് ഖലാനി(റ) തന്റെ ഫത്താവാ(പേജ്:34)ലും തന്റെ തല്‍ഖീ സ്വുല്‍ ഹബീര്‍ (4/246)ലും, ഹാഫിളുസ്സഖാവി(റ) തന്റെ ഖുര്‍ ത്തുല്‍ഐന്‍ (പേജ്:61)ലും, ഹാഫിളുസ്സുയൂത്വി(റ) തന്റെ ശറഹു സ്സ്വുദൂര്‍ (പേജ്:311)ലും തന്റെ അല്‍ഫൗസുല്‍ അളീം (പേജ്:123)ലും, മറ്റു നിരവധി ഇമാമുകളും ഉദ്ധരിച്ചു പഠിപ്പിച്ച തായി കാണാം.
ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് കേരളത്തി ലെ പുത്തന്‍വാദികളും വിദേശത്തുള്ള സലഫികളും അവരുടെ വാക്താവായി പരിചയപ്പെടുത്തിയ ‘സ്വിദ്ദീഖ് ഖാന്‍ അല്‍ഖി ന്നൂജി’ പറയുന്നതുകൂടി വായിക്കുക:
وَعَنِ ابْنِ عُمَرَ إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا. رَوَاهُ الْبَيْهَقِيُّ فِي سُنَنِهِ بِإِسْنَادٍ حَسَنٍ، قَالَ شَارِحُ الْعُدَّةِ وَهُوَ وَإِنْ كَانَ مِنْ قَوْلِهِ فَمِثْلُ ذَلِكَ لَا يُقَالُ مِنْ قِبَلِ الرَّأْيِ وَيُمْكِنُ أَنَّهُ لَمَّا عَلِمَ بِمَا وَرَدَ فِي فَضْلِ ذَلِكَ عَلىَ الْعُمُومِ إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ لِكَوْنِه ِفاَضلِاً رَجَاءَ أَنْ يَنْفَعَ الْمَيِّتُ بِتِلاَوَتِهِ. (نُزُلُ الْأَبْرَارِ بِالْعِلْمِ اْلمَأْثُورِ مِنَ الْأَدْعِيَّةِ وَالْأَذْكَارِ:ص/290) لِلْقِنُّوجِي
മഹാനായ ഇബ്നുഉമര്‍(റ) ഖബ്റിന്ന് സമീപം സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാനഭാഗവും പാരായണം ചെയ്യലിനെ സുന്നത്തായി കണ്ടിരുന്നു. ഇമാം ബൈഹഖി(റ) സ്വീകാര്യമായ പരമ്പരയിലൂടെ റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്. "ശാരിഹുല്‍ഉദ്ധ" പറയുന്നു: ഈപറഞ്ഞത് ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെങ്കിലും മഹാനെപോലുള്ളവര്‍ സ്വന്തം അഭിപ്രായമ നുസരിച്ച് പറയുകയില്ല. ഇനി ആ സൂറത്തിന്റെ മൊത്ത ത്തിലുള്ള ശ്രേഷ്ടതയില്‍ ഹദീസുകള്‍ സ്ഥിരപ്പെട്ടതു കൊണ്ട് മയ്യിത്തിനു ഉപകാരംലഭിക്കലിനെ ആഗ്രഹിച്ചു കൊണ്ടും ശ്രേഷ്ടമായതു കൊണ്ടും ഖബ്റിന്ന് സമീപം പാരായണം ചെയ്യലിനെ അവിടുന്ന് സുന്നത്തായി കണ്ടതാകാം. (നുസു ലുല്‍ അബ്റാര്‍:പേജ്/290)
മരണപ്പെട്ടവര്‍ക്ക് വേണ്ടി മുന്‍ഗാമികള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത സംഭവങ്ങള്‍ ഇബ്നുകസീര്‍ തന്നെ പഠിപ്പിക്കുന്നു:
ഇനി ഇബ്നുല്‍ ഖയ്യിം തന്റെ റൂഹില്‍ പറഞ്ഞതു പോലെ ഖുര്‍ആന്‍ പാരായണത്തെ വിമര്‍ശിച്ച ഇബ്നുകസീര്‍ തന്നെ മുന്‍ കഴിഞ്ഞ മഹത്തുക്കളില്‍ നിന്നും എന്നല്ല തന്റെ ഉദ്താദായ ഇബ്നുതൈനിയ്യയുടെ ഖബ്റിന്ന് സമീപത്ത് പോലും ഖുര്‍ആന്‍ പാരായണം നടത്തപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിച്ച് പഠിപ്പിക്കുന്നതായി കാണാം.
يَرْوِي الْحَافِظُ ابْنُ كَثِيرٍ عَنِ الْحَافِظِ الزَّاهِدِ أَبِي إِسْحَاقِ الْمُزَكِّي الْمُتَوَفَّى سَنَةَ:ـ414هـ، عَنِ الْحَافِظِ مُحَمَّدِ بْنِ إِسْحَاقَ أَبِي الْعَبَّاسِ السِّرَاجِ النَّيْسَابُورِيِّ الْمُتَوَفَّى سَنَةَ:316هــ، أَنَّهُ قَالَ: سَمِعْتُهُ يَقُولُ: خَتَمْتُ عَنْ رَسُولِ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِثْنَيْ عَشَرَ أَلْفَ خَتْمَةً، وَضَحَّيْتُ عَنْهُ إِثْنَتَيْ عَشَرَ أَلْفَ أَضْحِيَةً (طَبَقَاتُ الْفُقَهَاءِ الشَّافِعِيِّينْ :1/218) لِلْحَافِظِ اِبْنِ كَثِير.
ഹിജ്റ:316.ല്‍ വഫാത്തായ അല്‍ഹാഫിള് അബുല്‍ അബ്ബാസ് അസ്സിറാജ് അന്നൈസാബൂരീ(റ) യില്‍ നിന്നും, ഹിജ്റ:414.ല്‍ വഫാത്തായ അല്‍ഹാഫിള് അസ്സാഹിദ് അബൂഇസ്ഹാഖ് അല്‍മുസക്കീ(റ) റിപ്പോറ്ട്ട് ചെയ്തതതിനെ ഹാഫിള് ഇബ്നുകസീര്‍ ഉദ്ധരിച്ചു കൊണ്ട് പറയുന്നു; “അബൂ ഇസ്ഹാഖുല്‍ മുസക്കീ(റ) അബുല്‍ അബ്ബാസ് അസ്സിറാജ് അന്നൈസാബൂരീ(റ) പറയുന്നതായി കേട്ടു: ഞാന്‍ റസൂലു ല്ലാഹി(സ്വ)യുടെ പേരില്‍ പന്ത്രണ്ടായിരം ഖത്ത്മ് ഖുര്‍ആന്‍ പാരായണം ചെയ്യുകയും, നബി (സ്വ)യുടെ പേരില്‍ പന്ത്രണ്ടാ യിരം ഉള്‌ഹിയ്യത്ത് അറുക്കുകയും ചെയ്തു". ഹാഫിള് ഇബ്നുകസീര്‍ തന്റെ (ത്വബഖാത്തുശ്ശാഫി ഇയ്യ:1/218)ല്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം. (ത്വബഖാത്തുൽ ഫുഖഹാഇ ശ്ശാഫിഇയ്ൻ /ഇബ്നു കസീർ: 1/218)
ഇബ്നുകസീര്‍ വീണ്ടും പറയുന്നു:
يَقُولُ الْحَافِظُ ابْنُ كَثِيرٍ أَيْضًا فِي مَوْضِعِ ذِكْرِ تَرْجَمَةِ الْإِمَامِ الْحَافِظِ الْخَطِيبِ الْبَغْدَادِيِّ الْمُتَوَفَّى سَنَةَ:463هــ، وَدُفِنَ إِلَى جَانِبِ بِشْرِ الْحَافِي وَخُتِمَ عَلىَ قَبْرِهِ خَتْمَاتٍ. (طَبَقَاتُ الْفُقَهَاءِ الشَّافِعِيِّينْ لِلْحَافِظِ ابْنِكَثِيرْ:2/16)
ഹിജ്റ:463ല്‍ വഫാത്തായ ഇമാം അല്‍ഖത്വീബ് അല്‍ ബഗ്ദാദീ(റ) വഫാത്താവുകയും മഹാനായ ബിശ്റുല്‍ ഹാഫീ (റ)വിന്റെ ഖബ്റിന് സമീപം മഹാനെ മറവുചെയ്യുകയും ചെയ്തു. അവരുടെ ഖബ്റിന് സമീപത്ത് വെച്ച് വിശുദ്ദ ഖുര്‍ആന്‍ ധാരാളം ഖത്ത്മുകള്‍ പാരായണം ചെയ്യപ്പെ ട്ടിരുന്നു.” (ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യീന്‍:2/16)
ഇങ്ങനെ നിരവധി മഹത്തുക്കളുടെ ഖബ്റിന്നു സമീപത്ത് വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ട സംഭവങ്ങള്‍ ഇബ്നുകസീര്‍ തന്നെ തന്റെ കിത്താബുകളില്‍ രേഖപ്പെടുത്തി യതിനു പുറമെ ഇബ്നുകസീര്‍ തന്റെ ഉസ്താദും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാരുടേയും ജമാഅത്തേ ഇസ്ലാമിക്കാ രുടേയും ഏറ്റവും വലിയ നേതാവായ "ഇബ്നുതൈമിയ്യ" മരണപ്പെട്ടപ്പോള്‍ അദ്ധേഹത്തിനു വേണ്ടി നാടെങ്ങും ധാരാളം ഖത്ത്മുകള്‍ വിശുദ്ദ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടുവെന്ന് ഇബ്നുകസീര്‍ പറയുന്നതു കൂടി കാണുക
وَخُتِمَتْ لَهُ خَتْمَاتٍ كَثِيرَةٍ بِالصَّالِحِيَّةِ وَبِالْبَلَدِ. (اَلْبِدَايَةُ وَالنِّهَايَةِ:14/116) للحافظ ابن كثير.
ഇബ്നുകസീര്‍ പറയുന്നു: "ഇബ്നുതൈമിയ്യ മരണപ്പെട്ട സമയത്ത് അദ്ധേഹത്തിനുവേണ്ടി അദ്ധേഹത്തിന്റെ നാട്ടിലും ഡമസ്ക്കസിലെ സ്വാലിഹിയ്യയിലും ജനങ്ങള്‍ നിരവധി ഖത്ത്മു കള്‍ പാരായണം ചെയ്തിരുന്നു" (അല്‍ബിദായത്തു വന്നി ഹായ:14/116)
ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം ഖുര്‍ആന്‍പാരായണംകൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയി ല്ലെങ്കില്‍ ഇബ്നുതൈമിയ്യ അടക്കമുള്ളവര്‍ക്ക് വേണ്ടി അടക്ക മുള്ളവര്‍ക്ക് വേണ്ടി എന്തിനായിരുന്നു ഖുര്‍ആന്‍ പാരായണം നടത്തപ്പെട്ടത്!?, ഇനി അവിടെ നടന്നത് പുത്തനാശയമാണെ ങ്കില്‍ ആ വിഷയം ഇബ്നുകസീറും മറ്റു ഇബ്നുതൈമിയ്യ യുടെ ശിഷ്യന്മാരും ഇബ്നുതൈമിയ്യയടക്കമുള്ളവരുടെ മഹത്വം പറയുന്നിടത്ത് എന്തിനു ഉദ്ധരിച്ചു!!?, ഈ ചോദ്യ ത്തിനു ഉത്തരം പറയേണ്ടത് ഇബ്നുകസീറിന്റെ ചിലവരികള്‍ ഉയർത്തികാണിച്ചു സുന്നികളെ വഞ്ചിക്കുന്നവരാണ്.
തുടർന്നു വായിക്കാം: പുത്തന്‍വാദികളുടെ നേതാക്കള്‍ തന്നെ പറയട്ടെ